2009, ഡിസംബർ 4, വെള്ളിയാഴ്‌ച

ഭീഷണി


ഡാ പോടാ ഇനി മേലാല്‍ ,,,,,,,!







2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

അവള്‍ എനിക്കുനേരെ വെച്ചുനിട്ടിയ ഒരു തുണ്ട് കടലാസിനുള്ളില്‍ അഗ്നിനാളങ്ങള്‍ പോലെ താപമേറിയ കുറെ അക്ഷരങ്ങള്‍ ചിതറി കിടന്നിരിരുന്നു ഓരോ വാക്കുകള്‍ക്കും വരികല്‍ക്കുമിടയില്‍ ക്രിത്യമായ അകലങള്‍ സൂക്ഷിച്ച്. ഈ അകലങള്‍ എല്ലാം നമ്മുടെ പ്രണയത്തിന്‍റെ അകലച്ചകള്‍ ആയിരുന്നില്ലെ, യുഗങ്ങള്‍ക്കു പിന്നിലെക്കുള്ള തിരിച്ചുപോക്കും.

അന്നുനീ മുടിയിഴകളില്‍ തഴുകിയെറിഞ്ഞ ദുളസിക്കതിര്‍ കാലങ്ങളോളം ആ വാസനയുമായ് എന്‍റെ പുസ്തക താളില്‍ മയങ്ങുകയായിരുന്നു പിന്നെപ്പഴോ ഒരു കാലപ്രവാഹത്തില്‍ ആ പുസ്തകത്തോടൊപ്പം പൂകളും പോടിഞ്ഞില്ലാതായ്

മരണം ആ എത്ര മനോഹരമായ ഒത്തുചേരല്‍

2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

അറിഞ്ഞു പോയതില്‍ നിന്നുള്ള മോജനം ..........
അറിയാനുളളതിന്‍റെ വേതനയും....
.

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

യാത്രകള്‍ എന്നും അനന്തമാണ്‌ ........

2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

അവസാന നീര്‍മാതള പൂക്കളും കൊഴി‌ഞ്ഞു
ഇനി ഈ വസന്തകാല രാത്രികളെ രു‌ക്ഷഗന്ധം
പരത്തി നിറക്കാനാ -
കവിതയുടെ വെളുത്ത പൂക്കളില്ല .....

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച


അനാവരണം ചെയ്യാന്‍ കഴിയാത്ത ഹൃതയബന്ഥങ്ങളെ നിങള്‍ ഏത് പേരില്‍ വിളിക്കും സ്നേഹമെന്നോ?

കവിതകള്‍ കറുത്തു് പോകുകയും വേതനകളുടെയും വിയൊഗങ്ങളുടെയും തിരത്ത് ജീവിക്കുകയും ചെയുമ്പോള്‍ സ്നേഹത്തിനെ നിങള്‍ ഏതു ഭാഷയില്‍ തിരികെ കൊണ്ടുപോകും 'അനാവരണം ചെയ്യാന്‍ കഴിയ്യാത്ത ഹൃതയബന്ഥങ്ങളെന്നോ' ?

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച


ഞാനെന്‍റെ ഹരിത ഭൂമിയിലേക്ക് തിരികെപോവുകയാണ്, പോകുന്നു എന്നതിനെക്കാളേറെ ഈ ഊഷരഭൂമിയില്‍ നിന്നും എന്‍റെ ആത്മാവിലേക്കുള്ള തിരികയാത്ര എന്ന് പറയാം ഈ പാലായനത്തെ .,അതിഥിയില്‍ നിന്നും ആതിഥേയനിലേക്കുള്ള രാസപരിണാമം..........

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

അഭീ ,
ചില കാഴ്ച്ചകളുടെ മുറിവുകള്‍ വളരെ ആഴത്തിലുളളതാണല്ലെ ? ആമുറിവുകളില്‍നിന്നും അല്‍പാല്‍പം രക്തം പോടിഞ്ഞുവരുന്നതുപോലെതോന്നും ചിലപ്പോള്‍ , അതെ താഴ്വാരത്തില്‍
നിറഞ്ഞുപൂത്തുനില്‍ക്കുന്ന ദാഫോടില്‍സ് പൂക്കളെക്കാള്‍ ഭൂമിയില്‍ ഒരിക്കലും പൂക്കാത്ത ഒരു സൗന്തര്യ കാഴ്ചയും പകര്‍ന്നുതരാത്ത പാഴ്ചെടികളല്ലേ കുടുതല്‍ ?
അഭീ ,
നീ യെനോടോപ്പമോ (ഞാന്‍ നിന്നോടോപ്പമോ ) ഒരു പ്രാര്‍ത്തനയുടെ സമയം നമ്മുക്ക് മറ്റിവയ്ക്കാം
ഭൂമിയില്‍ ഒന്നിനുമ്മല്ലാതെ പിറന്നു ഒന്നിനുവേണ്ടിയുമല്ലാതെജീവിക്കുന്നവര്‍ക്കായ്........സുഖ ദുഃഖ മില്ലാതെ (അങ്ങനെ ഒന്നുണ്ടോ)കാഴ്ച്ചയുടെ വേതനയും, കേള്‍വിയുടെ തീവ്രതയും ,വാക്കിന്‍റെ തീഷ്ണതയും അറിയതവരായ്‌ ജീവിക്കുന്ന കുഞ്ഞുങള്‍ക്കായ്.........വിടരുംമുന്‍പേ വാടിയ കുരുന്നു പൂക്കള്‍ക്കായ്‌ നമുക്കൊന്ന് പ്രാര്‍ത്തിക്കുകയെങ്കിലുംചെയ്യാം .........
യാ ....... അല്ലാഹ്
നീ നല്ലൊരു ശില്‍പ്പിതന്നെയാകുന്നു
നിന്‍റെ ശില്‍പ്പങ്ങള്‍ എത്ര വിചിത്രവും

2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പനിക്കണ്ണിലെ കാഴ്ചകള്‍ ഉറക്കത്തെതിനെക്കാള്‍
ആഴത്തിലുള്ള സ്വപനങ്ങള്‍ ആകുന്നു .........നിരാശ ,ഭ്രമം ,വേതന പിന്തുടരുന്ന വാസനകള്‍ .....പനി ഒരനുഭവമാകുന്നു

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ചെമ്പകപൂക്കള്‍

പോതുപാറ ദേവീക്ഷേത്രത്തിലും,പുത്തന്‍ വിള ആയിരവല്ലി ക്ഷേത്രത്തിലും പിന്നെ എന്‍റെ വിടിനടുത്തുളള ഇടിഞ്ഞുപോളിഞ ആളും പൂജയും ഇല്ലാത്ത ക്ഷേത്രത്തിലും നിറയെ ചെമ്പകമരങ്ങള്‍ ഉണ്ട് ഓരോ ഉത്സവകാലത്തും അവ നിറയെ പൂക്കാറുണ്ട് ആപുക്കള്‍ എല്ലാം തന്നെ തേരുവിളക്കിലെ വര്‍ണ്ണങള്‍ ആയി മാറും .........
..............നിറഞ്ഞു പൂത്തുനില്‍ക്കുന്ന ചെമ്പകങ്ങള്‍ നനുത്തനിലാവിലെ നക്ഷത്രങ്ങള്‍ പോലെയാണ് ,പുക്കുപോള്‍ അവ കാഴ്ചയുടെ ഉത്സവങ്ങളാണ്
നിറവിളക്കും പൂപ്പടയും കഴിഞ്ഞാല്‍ അവ വാടിവീഴും....പിന്നെ ഒരുവര്‍ഷത്തെ കാത്തിരിപ്പ്‌ ....
അഭിലാഷിന്‍റെ കുടുംബ ക്ഷേത്രത്തിലും ഉണ്ട് ഒരുപാടു ചെമ്പകമരങ്ങള്‍ അതും നിറയെ പൂകുന്നവ,. നല്ല ടീസെന്‍റുപൂക്കള്‍

2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച



സ്വപനങ്ങള്‍ നിറങ്ങളാകട്ടെ ,അവയാഥാര്‍ത്ത്യങളുടെ പകര്‍പ്പുകളാകട്ടെ.
ഇനി ഒരിക്കലും ഒരിളം മഴയിലും ആ പച്ചപട്ടുദാവണിയുടെ സൗന്തര്യം കാണാന്‍ കഴിയില്ല ഒരു നീലാംപരത്തിലും ഒരു ചിദംബര സന്ധ്യകളിലും ആ കുങ്കുമ വര്‍ണ്ണങ്ങളും ....നേടിയ പ്രണയത്തിനെക്കാള്‍ എത്രയോ മനോഹരം നേടാതെപോയപ്രണയം..

വഴുതി മാറിപോകുന്ന ജീവിതത്തിന്‍റെ
സുഖ ദുഖസമിശ്രമായ വീഥിയില്‍ ഇത്രയും മനോഹരമായ സ്വപ്നങ്ങള്‍ കാണാന്‍ വേണ്ട അനുഭവവും ഓര്‍മയും തന്നനല്ലനിമിഷങ്ങള്‍ക്കു നന്ദി
ഒരു ചുംപനത്തിന്‍റെ തീഷ്ണതകൊണ്ടുപോലും ആ മിഴികളേയും ആവിരല്‍ തുമ്പുകളേയും ഞാന്‍നോവിച്ചില്ല തുമ്പമലരിനോളം വെളുത്തപ്രണയം
ആ പ്രണയത്തിനു തുടര്‍ച്ചകള്‍ ഉണ്ടായില്ല കോര്‍ത്തിരുന്നവിരലുകള്
മെല്ലവേ അഴിഞ്ഞുപോയ്‌ ....അപ്പോള്‍ ആ പ്രണയത്തിന്‍ ധ്യാനവും വിരല്‍ തുംമ്പിലുടെ ഒഴുകിപോയ്‌,
കാണി

2009, ജൂലൈ 27, തിങ്കളാഴ്‌ച



ഇനി ഈ വേനല്‍ വരന്പുകളില്‍ ക്ഷാമ ജന്‍മ്മങളുടെ വറുതികോലങ്ങള്‍ തുള്ളിതിമിര്‍ക്കുപോള്‍ നടനമാടിയ രംഗങ്ങളില്‍ തന്നെ വേഷങ്ങള്‍ അഴിച്ചുവച്ച്
അകലുകയാണ്നാം,....

എങ്കിലും മനസ്സിലെ ആട്ടവിളക്കണയുന്നില്ല ആടിതിര്ക്കാന്‍ ഏതോജന്മങളും മുദ്രകളും ബാക്കി...വേഷങ്ങളും ,ദേശങ്ങളും മാറിപുതിയ ഭാവഭേതങള്‍ തേടുംമ്പോള്‍ ആരും ആര്‍കും നഷ്ടമാകുനില്ല ആരും നേടുന്നുമില്ല
അനുഭവത്തിന്‍റ പുതിയ മേച്ചില്‍പ്പുറങള്തേടുന്ന യാത്ര ഈ കാലത്തിന്‍ഇടനാഴിയില്‍നിന്നുതുടങ്ങാം ഇന്നലയുടെ ദുഃഖങ്ങള്‍ മഴയായി പോഴിയട്ടെ നാളയുടെ സ്വപനങ്ങള്‍ പുഞ്ചിരികളായി വിടരട്ടെ പറന്നുപൊങ്ങാന്‍ ആകാശങ്ങളും ഒരു കൈകുംപിള്‍നിറയെ സ്നേഹവും ......

കല്ലന്‍

2009, ജൂലൈ 19, ഞായറാഴ്‌ച

ഒരു പൊന്മുടി യാത്ര ....

നിബിഡമായ പൊന്മുടി വനത്തിലൂടെ ഞാനും അഭിയും നടത്തിയ
സാഹസിക യാത്രകള്‍,അവിടനിന്നും കല്ലന്‍ കാണിയുടെ കുറച്ചു ഫോട്ടോകള്‍ (കുറച്ചു പൈസ പോയി ) കിട്ടി
"കല്ലാ,കുറച്ചുഫോട്ടോ എടുത്തോട്ട? '
"ഞാള ഫോട്ടം പിടിച്ചാല് ഞാള് കയ്യിന തല്ലും !!! "
"കായിതരാം?"
"എത്തറവേണേലും പിടിക്കിന്‍"

ആത്യം ഞാന്‍ കരുതി മരത്തിന്റെ മുകളില്‍ കേറാനുള്ള പരിവാടിയെന്നാ പിന്നയാ മനസിലായത് പണി അല്‍പ്പം കുഴപ്പമുള്ളതാണ്




അവര്‍ മുന്നുപേര്‍ കല്ലന്‍ ,മാത്തന്‍,മുല്ലോന്‍ കാണി......






കല്ലന്‍ ഉള്ളിലേക്........ആകാംഷയുടെനിമിഷങള്‍...





എത്തികഴിഞു...വിതുരെന്നു മേടിച്ച ചന്ദനത്തിരിയാണ് വഴികാട്ടി !!!!






"ഹൊ കണ്ടുപിടിച്ചു കള്ളന്‍! തിരികത്തിതിരുന്നു ,വേഗം "






"ഹമ്മേ .... "
"അലറല്ലേ തമ്പ്രാ ഞാളില്ലേ? "







"വിട് കല്ലാ അവന്‍ പുലിയാ"
"അല്ല തമ്പ്രാ ഇതു ചേരേണു്"







"വലിയട നായ്മക്കളെ... "





"ഞ്ഞാല് പറഞ്ഞില്ലേ തമ്പ്രാ ഇതു ചേരേണ്... '"





അഭീ ഓടിക്കോടാ ഇവന്മാര് നമളെ കൊലക്കുകൊടുക്കും ..........

2009, ജൂലൈ 12, ഞായറാഴ്‌ച

ആ വസന്ദം നിലക്കാതിരുന്നുഎകില്‍ ആ മഴകള്‍ തോരതിരുന്നുഎന്കില്


ഒരു മഴ അത് എത്ര മനോഹരമായാണ് ജിവിതതീലേക്ക് പെയ്തിറങ്ങുന്നത്.മഴയോടോത്തുള്ള ഓര്‍മ്മകള്‍ അനവതിയാണെകിലും ചില ചാറല്‍മഴകള്‍ മനസ്സില്‍ വല്ലാതെ പയ്തിറങ്ങി പോയ് ചിലപ്പോള്‍ ആ മഴത്തുള്ളികളില്‍ ചവിട്ടി തെന്നിവീണ് ,ചിലപ്പോള്‍ ആ മഴയിലേക്കു എടുത്തുചാടി .എന്നാണ് മഴയോട് പ്രണയമായതെനനറിയില ഹൈസ്കൂളില്‍്വചാകാം അവിടെവച്ചനല്ലോ നിറങ്ങള്‍ തിരിച്ചരിങ്ങ്ഞതും ഇഷ്ട്ടപെട്ടതും .

ഇവടെ ഈ ചുടില്‍ മഴയുടെ ചില ചിന്തകള്‍ ,ചിത്രങ്ങള്‍ പോലും വല്ലതെകുളിരനിയിക്കുന്നു ഞാന്‍ നനഞ്ഞ മഴത്തുള്ളികള്‍ ഈ മരുഭൂമിയിലക്ക് ഒരിക്കല്‍ ഒരിക്കല്‍മാത്രം ഒന്നു വന്നിരുനെന്കില്‍എന്ന് വല്ലാതെനുന്തുപോകുന്നനിമിഷങള്‍

.,പഴയ ഓലമേഞ്ഞ ആ ഒററമുറി വിടിന്‍റെ മുകളില്‍ താളമേളതോടെ പതിച്ചമഴത്തുള്ളികള്‍ മനസ്സില്‍ ഒരു സംഗീതമായി ഇന്നും നില്ക്കുന്നു, ഈ ശിതികരിച്ച മുറിയില്‍ അല്ല ആ ചെറിയ വീടിലെ മുറ്റത്ത് ഓടിനടന്നപ്പോള്‍, വേലിയില്‍ വിരിഞ്ഞ വസന്തങ്ങള്‍ കണ്ടപ്പോള്‍ സ്കൂള്‍ കഴിഞ്ഞു പുസ്തക സന്ചിയുമായി ഇടവഴിയിലുടെ ഓടുമ്പോള്‍ അപ്പോളായിരുന്നു ഞാന്‍ എന്നെയറിഞ്ഞത് ,ജിവിതത്തിന്‍റെ സുകമറിഞ്ഞത്....


അവിടെ അച്ഛന്‍റെ വീട്ടില്‍ ഒരിക്കലും മഞ്ഞുക്കാലം അതിന്റെ പ്രൌടി കാണിച്ചില്ല പകരം മഴ എല്ലാമായി വേനലിന്റെ ച്ച്‌ുട് ഒരിക്കല്‍ പോലും എന്നെ ഉലച്ചില്ല ഇവടെ ഈ ചുട്ടു പഴുത്ത മണല്‍ തരികള്‍ കാണുമ്പോള്‍ മനസ്സില്‍ എവിടേയോ ഒരു നോവ്

അമ്മയുടെ നാട്ടില്‍ മഴ അതിന്റെ എല്ലാ ഭംഗിയോടു പീലിവിടര്‍ത്തിനിന്നു....... അമ്മയുടെ ഗ്രാമം ഒരു പച്ചപ്പാണ് നിറയെ കുന്നും, മലയും നിറഞ്ഞ ഒരു പച്ചപ്പ്‌ .മഴകഴിഞ്ഞാല്‍ കുന്നുകള്‍ക്കിടയില്‍ നിന്നും പുകമഞ്ഞു പതിയ മുകളിലക്കുപോങ്ങിവരുന്നതുകണാമായിരുന്നു അവിടെ മഞ്ഞുകാലവും മനോഹരമാണ് ഒരിക്കല്‍ ഒരിക്കല്‍ മാത്രം മഴ അതിന്റെ എല്ലാ ഭംഗിയും എനിക്ക് കാട്ടിത്തന്നു ,

പറയാന്‍ മുഴുവന്‍ വാക്കുകളും ഇല്ല ''ഞാന്‍ ഒരുകുന്നിന്‍ മുകളില്‍ നില്‍ക്കുപോള്‍ അകലെ നിന്നും കുന്നിനെ ചുറ്റി പൈയ്തു വരുന്ന മഴ ഹ എന്തൊരു അനുഭവമായിരുന്നു ''ഞാന്‍ അഭി പിന്നെ പേരറിയാത്തഒന്നോരന്ടോപേര് ഇത്രയും പേരെ അത് കണ്ടുള്ളൂ. പിന്നൊരിക്കല്‍ കാറ്റില്‍ പറന്നുപോകുന്ന മഴ ഞാന്‍ കണ്ടു അത് ഭംഗിയുടെ മറ്റൊരു ലോകം ...........